മെയിന്‍പുരി: പരാതി പറയാനെത്തിയ സഹോദരിമാർക്ക് നേരെ പോലീസുകാരുടെ ലൈംഗീക അതിക്രമം. ഉത്തര്‍പ്രദേശ് കര്‍ഹാല്‍ ഗെയ്റ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെയാണ് പോലീസുകാര്‍ ലൈംഗീകാതിക്രമം നടത്തിയത്.
സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ ഉദ്യോഗസ്ഥനെതിരെ അധികൃതര്‍ നടപടിയെടുത്തു.യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിന് പിന്നാലെ യു.പിയില്‍ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയും വിവാദമായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ ഗെയ്റ്റ് പോലീസ് സ്റ്റേഷനിലാണ് പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് അതിലും വലിയ അനുഭവമായിരുന്നു സ്റ്റേഷനില്‍ നിന്ന് നേരിടേണ്ടി വന്നത്. സംഭവം വിവാദമായെങ്കിലും പെണ്‍കുട്ടികളെയാണ് പൊലീസുകാര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളില്‍ ഒരാളോട് ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന് മോശമായി പെരുമാറുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ തങ്ങളെയാണ് അവഹേളിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്. താന്‍ കൈയില്‍ പിടിച്ചിട്ടേയുള്ളവുവെന്നും അക്രമിച്ചിട്ടില്ലെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും പറയുന്നു.
എന്നാല്‍ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റി സര്‍ക്കിള്‍ ഇന്സപക്ടറോട് ഉത്തരവിടുകയും ആരോപണ വിധേയരായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് എസ്.പി എസ് രാജേഷ് പറഞ്ഞു.