കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍നിന്ന് മെട്രോമാന് ഇ.ശ്രീധരനെ ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയെ വിമര്‍ശിച്ച് നടന് ജോയ് മാത്യു. താജ്മഹല്‍ കണ്ട് നാം അമ്പരക്കുന്നത് അതു നിര്‍മിച്ച ശില്‍പ്പികളെ ഓര്‍ത്താണെന്നും അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓര്‍ത്തല്ലെന്നും ജോയ്മാത്യു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അവര്‍ ചരിത്രത്തില്‍ അവശേഷിപ്പിക്കുക കാക്കകള്‍ക്ക് കാഷ്ടിക്കാനുള്ള ഒരൂദ്ഘാടന ശിലാഫലകം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തെ വിമര്‍ശിച്ച് അദ്ദേഹം പറയുന്നു. അതുകൊണ്ട് ഞങ്ങള്‍ മലയാളികള്‍ എക്കാലവും കൊച്ചി മെട്രോയെ ഓര്‍ക്കുക അതിന്റെ ശില്പി ശ്രീധരനിലൂടെയായിരിക്കും, അദ്ദേഹത്തോപ്പം പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും. അങ്ങിനെയാവണം, അപ്പാഴേ നമ്മള് തൊഴിലിനെ ബഹുമാനിക്കുന്നവരാകൂവെന്നും ജോയ് മാത്യു പറയുന്നു.
(ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം)
താജ് മഹൽ കണ്ട് നാം അബരക്കുന്നത്
അതു നിർമ്മിച്ച ശിൽപ്പികളെ ഓർത്താണു
അല്ലാതെ അതു പണികഴിപ്പിച്ച
ഷാജഹാനെ ഓർത്തല്ല
ഹൗറയിലെ പാലവും
കുത്തബ് മിനാരവും
പണിതുയർത്തിയത്
തൊഴിലാളികളാണു,
അല്ലാതെ
ഭരണാധികാരികളായിരുന്നില്ല-
ഏത് രാജാവാണു പണിയെടുത്തതെന്ന്
ആർക്കുമറിയില്ല-
പഞ്ചാബിലെ സുവർണ്ണക്ഷേത്രം
പ്രഭ ചൊരിയുന്നത്
അത് നിർമ്മിച്ച ശിൽപ്പികളുടെ
കരവിരുതിനാലാണു
ഗോമടേശ്വർൻന്റെ
ഉയരം പോലെയാണത്
അങ്ങിനെ ചരിത്രത്തിലെബാടും
ശിൽപമായും
ക്ഷേത്രമായും
ഗോപുരമായും
പാലമായും
നമ്മെ വിസ്മയിപ്പിക്കുന്നത് അതിനുപിന്നിൽ പണിയെടുത്ത
കൈകളാണു
അല്ലാതെ
പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി
അതിലേക്ക്
ഇടിച്ചുകയറി വന്നു
ഞെളിഞ്ഞു നിന്ന്
ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ
നിങ്ങൾക്ക് തരുന്നു എന്ന് വീബടിക്കുന്ന ഭരണാധികാരികളല്ല
അവർ
ചരിത്രത്തിൽ അവശേഷിപ്പിക്കുക
കാക്കകൾക്ക് കാഷ്ടിക്കാനുള്ള ഒരൂദ്ഘാടന ശിലാഫലകം മാത്രം-
അതുകൊണ്ട് ഞങ്ങൾ മലയാളികൾ
എക്കാലവും കൊച്ചി മെട്രോയെ
ഓർക്കുക അതിന്റെ ശിൽപി ശ്രീധരനിലൂടെയായിരിക്കും
അദ്ദേഹത്തോപ്പം
പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും
അങ്ങിനെയാവണം
അപ്പാഴേ നമ്മൾ തൊഴിലിനെ
ബഹുമാനിക്കുന്നവരാകൂ