ബോഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബോഗോട്ടയിലെ ഷോപ്പിംഗ് മാൾ സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എട്ട് പേരെ പോലീസ് പിടികൂടി. ശനിയാഴ്ചയാണ് ഇവരെ പോലീസ് പിടികൂടിയത്. ജൂണ്‍ 17നു ബോഗോട്ടയിലെ തിരക്കേറിയ ഷോപ്പിംഗ് സെന്ററായ സെൻട്രോ അൻഡിനോ മാളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 11 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെയാണ് അറസ്റ്റു ചെയ്തതെന്നു കൊളംബിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിലുടെയാണ് പ്രതികളെ പിടികൂടാൻ സാധിച്ചതെന്നു അധികൃതർ വ്യക്തമാക്കി.
സ്ത്രീകളുടെ ടോയ്ലെറ്റിലാണ് സ്ഫോനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിരുന്നില്ല. ഈ വർഷം കൊളംബിയയിൽ ഉണ്ടാകുന്ന വലിയ രണ്ടാമത്തെ സ്ഫോടനമായിരുന്നു ഇത്.