ശ്രീനഗർ: സിആർപിഎഫിന്റെ വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ ശേഷം ഡൽഹിയിലെ പബ്ലിക് സ്കൂളിൽ ഒളിച്ച രണ്ട് ഭീകരരെയും സൈന്യം കൊലപ്പെടുത്തി. ഇതോടെ പതിനാല് മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു പന്ത ചൗക്കിൽ സി.ആർ.പി.എഫ് വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ ശേഷം ഭീകരർ ശ്രീനഗർ-ജമ്മു ദേശീയ പാതയ്ക്ക് സമീപത്തെ ഡെൽഹി പബ്ലിക് സ്കൂളിൽ ഒളിച്ചത്. അക്രമത്തിൽ ഒരു സബ് ഇൻസ്പെക്ടറും പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് സൈന്യം സ്കൂൾ വളയുകയും ഏറ്റമുട്ടൽ ആരംഭിക്കുകയുമായിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തൊയ്ബ ഏറ്റെടുത്തിട്ടുണ്ട്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.