സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വേതനം ഉറപ്പുവരുത്തണമെന്ന് സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. നഴ്സുമാർക്ക് അർഹമായ വേതനം നൽകാതെ കത്തോലിക്കാ ആശുപത്രികൾ കാരുണ്യപ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നഴ്സുമാർക്കു സാധിക്കുന്ന വിധം ന്യായമായ വേതനം നൽകുന്നുണ്ടെണു വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്സുമാർക്ക് ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ ആശുപത്രികൾ നടത്തുന്ന നിരവധിയായ ഇതര മനേജ്മെന്റുകളും ഇതേ നിലപാട് കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.