കൊച്ചി∙ യുവനടിയെ ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയാക്കിയ കേസിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി (സുനിൽകുമാർ), നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുൻപ് നിരന്തരം വിളിച്ചിരുന്ന നാലു ഫോൺനമ്പറുകള്‍ പൊലീസ് കണ്ടെത്തി.
സുനില്‍കുമാര്‍ വിളിച്ച നമ്പരുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിരന്തരം വിളിച്ച നാലു നമ്പരുകളെക്കുറിച്ചാണ് അന്വേഷണം നവംബര്‍ 23 മുതല്‍ ഏപ്രില്‍ 14 വരെ വിളിച്ച നമ്പരുകളാണ് പരിശോധിക്കുന്നത്. നമ്പരുകള്‍ ഒരാളുടേത് തന്നെയാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കേസില്‍ ഗൂഢാലോചന കേസ് തെളിയിക്കാന്‍ സമയമെടുക്കുമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ തിരുവനന്തപുരത്ത് പ്രതികരിച്ചത്. ഗൂഢാലോചന നടന്നോയെന്ന് ഇപ്പോള്‍ പറയാനാകി . ഗൂഢാലോചന കേസ് തെളിയിക്കാന്‍ സമയമെടുക്കും. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസില്‍ കൂടുതല്‍ തെളിവ് വന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ അറസ്റ്റ് ഉണ്ടായേക്കും. ഇക്കാര്യം അന്വേഷണസംഘം തീരുമാനിക്കുമെന്നും ഡിജിപി വ്യക്തമാക്കി.