ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ സൈന്യം കണ്ടെത്തി. ഇന്ത്യന്‍ നേവിയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ്-7), ദീര്‍ഘദൂര നീരീക്ഷണ വാഹനമായ പൊസീഡന്‍-81 തുടങ്ങിയവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ചൈനയുടെ മുങ്ങിക്കപ്പല്‍ അടക്കമുള്ള കപ്പലുകളെ തിരിച്ചറിഞ്ഞത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളത് 13 ചൈനീസ് നാവികസേനാ കപ്പലുകളാണെന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച രൂക്ഷമായിരിക്കെയാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റിലി അടുത്തിടെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1962 ലെ ചൈനയല്ല ഇന്നത്തെ ചൈനയെന്ന് ഇതിനോട് ചൈന പ്രതികരിച്ചു.
അതിര്‍ത്തിയിലെ പരമാധികാരം ഉറപ്പാക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭൂട്ടാന്റെ പേരുപറഞ്ഞ് ചൈനയുടെ അതിര്‍ത്തി കൈയ്യേറാനാണ് ഇന്ത്യ ശ്രമിച്ചുവരുന്നതെന്നും ഇന്ത്യ അനധികൃതമായി സൈന്യത്തെ ഭൂട്ടാനിലേയ്ക്ക് അയച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഡോക്ലായില്‍ 2012ല്‍ ഇന്ത്യ നിര്‍മ്മിച്ച രണ്ട് ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ജൂണ്‍ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഭൂട്ടാന് ചൈന രാജ്യങ്ങള്‍ സന്ധിക്കുന്ന മേഖലയിലാണ് ഈ ബങ്കറുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യക്കും ഭൂട്ടാനും ഇതില്‍ അവകാശമില്ലെന്നുമാണ് ചൈനയുടെ അവകാശവാദം. ഇതിന് വഴങ്ങാതിരുന്നതിനാലാണ് ഇന്ത്യയുടെ ബങ്കറുകള്‍ ചൈന ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഇതിനെ തുടര്‍ന്നാണ് ഡോങ്ലാങ് മേഖലയിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചത്.
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ കയ്യേറ്റം നടത്തുന്നതായി ചൈന ആരോപിച്ചിരുന്നു. ഭൂട്ടാന്റെ പേരുപറഞ്ഞ് ചൈനയുടെ അതിര്‍ത്തി കൈയ്യേറാനാണ് ഇന്ത്യ ശ്രമിച്ചുവരുന്നതെന്നും ഇന്ത്യ അനധികൃതമായി സൈന്യത്തെ ഭൂട്ടാനിലേയ്ക്ക് അയച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡോക്ലായില്നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇന്ത്യയും ചൈനയും തന്നിലുള്ള പ്രശ്നങ്ങള്‍ ക്യത്യമായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ചൂണ്ടികാണിച്ചിട്ടുണ്ട്.