ആളൂരിന് കോടതിയുടെ താക്കീത്, ജയിലില്‍ മര്‍ദനം ഏറ്റെന്ന് സുനി, റിമാന്‍ഡ് നീട്ടി
പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ അങ്കമാലി കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. അഡ്വ. ടെനിക്ക് പകരം അഡ്വ. ബി.എ. ആളൂരിനെ വക്കാലത്ത് ഏൽപിക്കാൻ അനുവദിക്കണമെന്നും സുനി കോടതിയോട് അഭ്യർഥിച്ചു. വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആളൂരും അഡ്വ. ടെനിയും തമ്മിൽ കോടതിയിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. സുനിയുടെ റിമാന്‍ഡ് ഈ മാസം 18 വരെ നീട്ടി.
കക്ഷികളെ തേടി വക്കീൽ ജയിലിൽ പോകുന്ന പതിവില്ലെന്ന് അഡ്വ. ടെനി പറഞ്ഞു. അതിനിടെ ആളൂരിനെ കോടതി താക്കീത് ചെയ്തു. അനാവശ്യ കാര്യങ്ങൾ കോടതിയിൽ പറയരുതെന്നാണ് മജിസ്ട്രേറ്റ് ആളൂരിനോട് ആവശ്യപ്പെട്ടത്.തനിക്ക് സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആളൂർ കാലത്ത് മാധ്യപ്രവർത്തകരോട് പറഞ്ഞിരുന്നു. ആളൂർ നേരത്തെ സുനിയെ ജയിലിൽ സന്ദർശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൾസർ സുനി, തനിക്ക് ജയിലിൽ വച്ച് പോലീസിന്റെ മർദനമേറ്റെന്ന് അങ്കമാലി കോടതിയിൽ പറഞ്ഞു. ഇതിനെ തുടർന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാൽ, ജയിലിൽ വച്ച് മർദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടർ കോടതിയെ ബോധിപ്പിച്ചു. ആറുവട്ടം സുനിയെ പരിശോധിച്ചു എന്നും ഒരിക്കല്‍ പോലും മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞതോടെസുനിയുടെ അഭിഭാഷകന്റെ നീക്കം പൊളിഞ്ഞു,
തനിക്കു ഭീഷണി ഉണ്ടെന്നും ജാമ്യം നല്കരുത്സു എന്നുമുള്ള വിചിത്ര വാദം സുനി ഉയര്‍ത്തി. സുനിയെ ഇന്ന് കാലത്താണ് അങ്കമാലി കോടതിയിൽ ഹാജരാക്കിയത്. സുരക്ഷാഭീഷണി ഉള്ളത് കൊണ്ട് തനിക്ക് ജാമ്യം ആവശ്യമില്ലെന്നാണ് സുനി പറഞ്ഞത്. കേസിൽ പല വൻ സ്രാവുകളും കുടുങ്ങാനുണ്ടെന്നും സുനി കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.