ഒമ്പതു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ലഷ്കര്‍ ത്വയിബ്ബ തീവ്രവാദി പിടിയില്‍. ഉത്തര്‍പ്രദേശ്, മഹാരാഷട്ര സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകള്‍ നടത്തിയ സംയുക്ത ഓപറേഷനിലാണ് സലിം ഖാനെന്ന ഭീകരനെ പിടികൂടിയത്.ഉത്തര്‍പ്രദേശിലെ ഫത്തേഹ്പൂര് സ്വദേശിയാണ് പിടിയിലായ സലീം ഖാന്. 2008ല്‍ രാംപുരില്‍ സി.ആര്.പി.എഫ് ക്യാമ്പ് ആക്രമിച്ച കേസില്‍ രണ്ട് ഭീകരരെ അറസ്റ്റു ചെയ്തിരുന്നു. പാകിസ്താനിലെ മുസാഫര്‍ബാദില്‍ വെച്ച് ഇവര്‍ക്ക് പരിശീലനം നല്‍കിയെന്ന് പറയപ്പെടുന്നയാളാണ് സലീം ഖാന്. തുടര്‍ന്ന് 2008 ല്‍ ഇയാള്‍ക്കെതിരെ മഹാരാഷ്ട്ര- ഉത്തര്‍പ്രദേശ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഫൈസാബാദില്‍ അറസ്റ്റിലായ പാകിസ്താന് ഐ.എസ് ഏജന്റ് അഫ്താബിന്റെ ഇടനിലക്കാരനായിരുന്നു സലിം ഖാന്. ഇയാള്‍ അഫ്താബിന് ഫണ്ട് കൈമാറിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സലീം ഖാനെ ചോദ്യം ചെയ്യുന്നതിനായി മഹാരാഷ്ട്ര എ.ടി.എസിന് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.