കൊലക്കേസ് പ്രതിയാണെന്ന വിവരം മറച്ചുവെച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ കൊലക്കേസ് മറച്ചുവെച്ചതിനാൽ നിയമസഭയിലേക്കുള്ള അദ്ദേഹത്തിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. കേസ് സി.ബി.െഎക്ക് വിട്ട് നിതീഷിനെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുേമ്പാൾ തനിക്കെതിരെ ക്രിമിനൽ കേസുള്ള വിവരം മറച്ചുവെച്ചത് ജനപ്രാതിനിധ്യ നിയമത്തിെൻറ ലംഘനമാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ മനോഹർ ലാൽ ശർമ സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു. ഒരു സ്ഥാനാർഥിക്കെതിരെ നിലവിലുള്ള ക്രിമിനൽ കേസുകൾ ബോധിപ്പിക്കണമെന്ന വ്യവസ്ഥ നിതീഷ് കുമാർ പാലിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത പ്രഖ്യാപിക്കാൻ ഇത് മതിയായ കാരണമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച വിഷയം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ച ശർമയോട് അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. 1991ൽ ബാഢ് ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് സീതാറാം സിങ്ങിനെ കൊലപ്പെടുത്തിയ കേസാണ് നിതീഷ് കുമാറിനെതിരെയുള്ളതെന്ന് ഹരജിയിലുണ്ട്.