ലണ്ടൻ: സ്പ്രിന്റ് ഇതിഹാസമായ ഉസൈന്‍ ബോള്‍ട്ട് ഉൾപ്പെടുന്ന ജമൈക്കൻ പുരുഷ ടീം ലോക അത്ലറ്റിക് മീറ്റിലെ 400 മീറ്റർ റിലേ ഫൈനലിൽ. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലെ 12–ാം സ്വർണം ലക്ഷ്യമിട്ടാണ് ബോൾട്ട് ഫൈനലിലിറങ്ങുന്നത്.
മികച്ച സമയം കുറിച്ചാണ് ജമൈക്കയുടെ ഫൈനൽ പ്രവേശം. 37.95 സെക്കൻഡിലാണ് ജമൈക്കൻ ടീം ഫൈനലിനു യോഗ്യത നേടിയത്. വാശിയേറിയ ഒന്നാം ഹീറ്റ്സിൽ ബ്രിട്ടനെ രണ്ടാമതാക്കിയ ഓടിയെത്തിയ യുഎസ് ടീമിന്റേതാണ് ഹീറ്റ്സിലെ മികച്ച സമയം37.70 സെക്കന്‍ഡ്സ് . 37.76 സെക്കൻഡോടെ രണ്ടാമതെത്തിയ ബ്രിട്ടനും ഫൈനലിനു യോഗ്യത നേടി.
ഫ്രാൻസ് (38.03), ചൈന (38.20), ജപ്പാൻ (38.21), തുർക്കി (38.44), കാനഡ (38.48) എന്നീ ടീമുകളും ഫൈനലിനു യോഗ്യത നേടിയിട്ടുണ്ട്. അവസാന ലാപ്പിലെ മിന്നുന്ന പോരാട്ടത്തോടെയാണ് ബോള്‍ട്ട് ജമൈക്കയെ ഫൈനലിലെത്തിച്ചത്.