അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിന്റേതെന്ന് കരുതുന്ന സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ ഹര്‍ദിക് പട്ടേല്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തി. അശ്ലീല വീഡിയോകള്‍ സൃഷ്ടിച്ചത് ബിജെപിയാണെന്നും തന്റേതെന്ന പേരില്‍ 52-ലധികം മോര്‍ഫ് ചെയ്ത വീഡിയോകള്‍ ഇനിയും പുറത്തിറങ്ങാനുണ്ടെന്നും ഹര്‍ദിക് പട്ടേല്‍ പറയുന്നു.
അതേസമയം ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയം പുറത്തുകൊണ്ടുവരാന്‍ ഈ ദൃശ്യങ്ങള്‍ സഹായിച്ചെന്നും, അക്കാര്യത്തില്‍ ബി.ജെ.പിയോട് നന്ദി പറയുന്നതായും ഹര്‍ദിക് പരഹസിച്ചു. എന്നാല്‍ ഇത്തരം വ്യാജ ദൃശ്യങ്ങള്‍ കൊണ്ട് തങ്ങളെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് ഹര്‍ദിക് പറഞ്ഞു. ദൃശ്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് ഹര്‍ദിക്.
അജ്ഞാതയായ സ്ത്രീയോടൊപ്പം ഹര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവുമാണ് വീഡിയോയില്‍ ഉള്ളത്. ഗുജറാത്ത് അസംബ്ലി തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടൊപ്പം തന്റെതെന്ന പേരില്‍ നഗ്ന ദൃശ്യങ്ങള്‍ ബി.ജെ.പി പുറത്തുവിടുമെന്ന് ഹര്‍ദിക് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ഇക്കാര്യത്തില്‍ ബി.ജെ.പി പ്രതികരണങ്ങള്‍ക്കൊന്നും മുതിരാതെ മാറിനില്‍ക്കുന്നത് ശ്രദ്ധേയമായി. പട്ടേലിന്റെ സെക്സ് വീഡിയോയുമായി യാതൊരു ബന്ധവുമില്ലെന്നും, ചിത്രത്തിലില്ലാത്ത ബി.ജെ.പിയെ വലിച്ചിഴക്കരുതെന്നായിരുന്നു ബി.ജെ.പിയുട പ്രതികരണം