
ന്യൂ ഡല്‍ഹി : ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വർധമാനന് ഉയര്‍ന്ന സൈനിക ബഹുമതിയായ വീര്‍ ചക്ര നല്‍കിയേക്കും. വ്യോമസേന ശുപാർശ നലകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബഹുമതിയാണ് വീര്‍ ചക്ര. പരം വീര്‍ ചക്ര, മഹാ വീര്‍ ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികള്‍.
ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക്ക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു. വീര്‍ ചക്ര പുരസ്കാരത്തിന് വ്യോമസേന നേരത്തെ അഭിനന്ദന് വർധമാനനെ ശുപാര്‍ശ ചെയ്തിരുന്നു.
ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് വായൂസേനാ മെഡലുകള്‍ നല്‍കാനും സാധ്യതയുണ്ട്. യുദ്ധ സാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര കര, നാവിക, വ്യോമ സേനകളിലെ സൈനികര്‍ക്ക് സമ്മാനിക്കുന്നത്.
പാക്കിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക്ക് പിടിയിലായ അഭിനന്ദന് വർധമാനെ 2019 മാര്‍ച്ച് ഒന്നാം തീയതിയാണ് പാക്കിസ്ഥാന് ഇന്ത്യക്ക് തിരികെ കൈമാറിയത്.